Psalms 75

സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.

1ദൈവമേ, ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു;
ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.
സേലാ.


4ഡംഭം കാട്ടരുതെന്ന് ഡംഭികളോടും

കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.

7ദൈവം ന്യായാധിപതിയാകുന്നു;

അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ
വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു;
അവൻ അതിൽനിന്ന് പകരുന്നു;
ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.

9ഞാനോ എന്നേക്കും പ്രസ്താവിക്കും;

യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
ദുഷ്ടന്മാരുടെ കൊമ്പുകളെല്ലാം ഞാൻ മുറിച്ചുകളയും;
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
10

Copyright information for MalULB